image

ആഴങ്ങളോട് അടരാടിയ തോമസ് ഇനി ആലപ്പുഴയുടെ അമരം കാക്കും

പ്രതിസന്ധികളുടെ കടലാഴങ്ങള്‍ കടന്നാണ് എ.ഡി. തോമസിന്റെ വള്ളം ആലപ്പുഴയുടെ വിജയതീരമണിയുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടിന് തോല്‍പ്പിച്ചാണ് തോമസ് ആലപ്പുഴയുടെ അമരത്തെത്തുന്നത്. നവകേരളയാത്ര കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചതിന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ ക്രൂരമര്‍ദനമേറ്റ തോമസിന് ഈ വിജയം മധുരപ്രതികാരം കൂടിയാണ്.


പതിനേഴാം വയസ്സില്‍ മത്സ്യത്തൊഴിലാളിയുടെ വേഷമണിഞ്ഞ ഈ വിദ്യാര്‍ഥി നേതാവ് ഇത്തവണത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ്. ബാലുശേരിയില്‍ നിന്നും ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയായ വി.ടി. സൂരജിനും തോമസിനും 30 വയസ് പ്രായം.

മാരാരിക്കുളം അരശര്‍കടവ് ഡൊമിനിക് ജാക്‌സനും അമ്മ അക്കമ്മയും കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. മത്സ്യത്തൊഴിലാളിയായ ഡൊമിനിക്കിന് തുണയായി മൂത്ത മകനായ തോമസ് അപ്പനൊപ്പം കടലിലേക്കിറങ്ങിയത്. പൊന്തുവള്ളത്തില്‍ മീന്‍ പിടിച്ചും പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്തുമാണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് യൂണിയന്‍ ചെയര്‍മാനായി. പടിപടിയായി കെ.എസ്.യു ജില്ലാ പ്രസിഡന്റായി. അപ്പോഴും വരുമാനം കണ്ടെത്താന്‍ മത്സ്യബന്ധനവും കെട്ടിടനിര്‍മാണവും ഉള്‍പ്പെടെയുള്ള പല ജോലികള്‍ ചെയ്തു.


2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടന്ന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന ഈ മണ്ഡലത്തില്‍ 21,015 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.ഡി. തോമസ് വിജയിച്ചത്.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലാണ് സജീവ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഴിമതിരഹിതനും സാധാരണക്കാരനുമായ ഒരു യുവനേതാവ് എന്ന പ്രതിച്ഛായ അദ്ദേഹത്തിന് വന്‍ ജനപ്രീതി നേടിക്കൊടുത്തു.


നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെറും 39,327 രൂപ മാത്രമാണ് തോമസിന്റെ ആസ്തി. ഇത് സാധാരണക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും അദ്ദേഹത്തെ തങ്ങളിലൊരാളായി കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തു


.നവകേരള യാത്രയും രാഷ്ട്രീയ വഴിത്തിരിവും എ.ഡി. തോമസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവമായിരുന്നു നവകേരള സദസ്സിനിടെ നടന്ന പൊലീസ് മര്‍ദ്ദനം. മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ച തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചത് വലിയ ജനരോഷത്തിന് കാരണമായി. തലയ്ക്ക് പരിക്കേറ്റ തോമസിന്റെ ചിത്രങ്ങള്‍ ഭരണകൂടവിരുദ്ധ വികാരത്തിന്റെ പ്രതീകമായി മാറി. ഈ സംഭവം അദ്ദേഹത്തെ ഒരു പോരാളിയായി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു.

സര്‍വ്വതല സ്പര്‍ശിയായ പിന്തുണ

ഈ വിജയത്തിന് പിന്നില്‍ വിവിധ സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളുടെ ഐക്യമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളി സമൂഹവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം വോട്ടായി മാറി. കടലോര മേഖലകളില്‍ നിന്ന് ലഭിച്ച വമ്പിച്ച ലീഡ് വിജയത്തില്‍ നിര്‍ണ്ണായകമായി. മതപരമായ വേര്‍തിരിവുകള്‍ക്കതീതമായി, സഭാവിഭാഗങ്ങളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും പിന്തുണ ഒരുപോലെ തോമസിന് ലഭിച്ചു. രാഷ്ട്രീയത്തിന് അതീതമായി യുവതലമുറ തോമസിനെ പിന്തുണച്ചു. തൊഴിലില്ലായ്മയും ഭരണവിരുദ്ധ വികാരവും ചര്‍ച്ചയായപ്പോള്‍ യുവാക്കള്‍ അദ്ദേഹത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചു.


ആലപ്പുഴയിലെ ജനങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം ഒരു വ്യക്തിയുടെ പോരാട്ടവീര്യത്തിനും ലാളിത്യത്തിനും നല്‍കിയ അംഗീകാരമാണ് എ.ഡി. തോമസിന്റെ വിജയം. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതി ജയിച്ച ഒരു യുവനേതാവിന്റെ ഉദയമാണ് ഈ തിരഞ്ഞെടുപ്പ് ഫലം അടയാളപ്പെടുത്തുന്നത്.

വീട്ടിലെ മൂത്ത മകനായ എ ഡി തോമസിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. അവിവാഹിതനാണ്

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP